കാര്‍ഷികമേഖലയില്‍ പണം വിനിയോഗിച്ചത്‌ പരിശോധിക്കണം-കിസാന്‍സഭ

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകള്‍ കാര്‍ഷികമേഖലയില്‍ ചെലവഴിച്ച ഭീമമായ തുകയുടെ വിനിയോഗം പരിശോധിക്കണമെന്ന്‌ അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കാര്‍ഷികരംഗത്ത്‌ ചെലവഴിക്കുന്ന തുകയുടെ വിനിയോഗം പ്രത്യേക നിരീക്ഷണത്തിന്‌ കീഴിലായിരിക്കണം. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 9600 കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ കാര്‍ഷിക മേഖലയില്‍ ചെലവഴിച്ചതായാണ്‌ കണക്കുകള്‍. ഇത്രയും തുക ചെലവഴിച്ചിട്ടും കാര്‍ഷിക രംഗത്ത്‌ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടില്ല. ഇതിന്റെ കാരണം പരിശോധിക്കണമെന്ന്‌ കിസാന്‍സഭ സമ്മേളനം ആവശ്യപ്പെട്ടു.

കടപ്പാട് - മാതൃഭൂമി 11-05-08

ഏതെങ്കിലും ഒരു പഞ്ചായത്തിലെ കൃഷി ഭവന്റെ പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിച്ചാല്‍ത്തന്നെ  പഴയായ കോടികളുടെ തെളിവുകളെപ്പറ്റി മനസിലാക്കാവുന്നതെയുള്ളു. അതിനാരും മുതിരില്ല എന്നതാണ് വാസ്തവം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഞ്ചായത്ത് മെമ്പര്‍ കൃഷി ഓഫീസറെ തല്ലിയതിനെതിരായി അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍ സമരം ചെയ്തിരുന്നു. 1800 രൂപ മാത്രം ശമ്പളം വാങ്ങുന്ന പഞ്ചായത്ത് മെമ്പറന്മാരുടെ വരവ് ചെലവ് കണക്കുകളും അന്വേഷിക്കണം. കേന്ദ്രം മുതല്‍ പഞ്ചായത്തുവരെ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ എത്രയെണ്ണം ഫലപ്രദമായി നടപ്പിലാവുന്നുണ്ട് എന്നും അന്വേഷിക്കണം.

കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിച്ച് കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കിയാല്‍ മതി കാര്‍ഷിക മേഖലയും കര്‍ഷകരും നന്നാവാന്‍.

Add comment May 11, 2008

നല്ലത് നായ്ക്കും വേണ്ട

ഇരുപത്തഞ്ച് കിലോയോളം ഭാരമുള്ള ചക്ക.

ഇത് ചക്കയുടെ കാലം. ലോകം ഭക്ഷ്യക്ഷാമം നേരിടാന്‍ പോകുന്നു എന്നറിഞ്ഞിട്ടും മലയാളി തന്റെ ആഹാര രീതിയില്‍ മാറ്റം വരുത്തുവാനാഗ്രഹിക്കുന്നില്ല. ഒരു മൂട് പ്ലാവുള്ളവര്‍ പോലും തന്റെ പ്ലാവില്‍ ചക്കയുടെ എണ്ണം കൂടിയാല്‍ മാനസികമായി ആ പ്ലാവിനെത്തന്നെ ശപിക്കുന്നു. പ്ലാവില്‍ കയറുവാന്‍ ആളില്ലാതെയും വെട്ടിപ്പറിച്ചെടുക്കുവാന്‍ ആളില്ലാതെയും ഇവയില്‍ പലതും പാഴായിപ്പോവുകയാണ് പതിവ്. അല്പമെങ്കിലും ആശ്വാസമുള്ളത് തമിഴ് നാട്ടിലേയ്ക്ക് കടത്തിവിടുന്നതു മാത്രമാണ്. ഒരുകാലത്ത് ചക്കയുടെ മുള്ള് മാത്രം അരിഞ്ഞ് കളഞ്ഞ് ചക്കമടലും, പൂഞ്ചും, കുരുവും, ചുളയും പൂര്‍ണമായും ഭക്ഷണമായി മാറിയിരുന്നു. ഇന്ന് ചക്ക കാണുമ്പോള്‍ത്തന്നെ പലര്‍ക്കും മടുപ്പാണ്. ഫലമോ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളും, അരിയും, ഗോതമ്പും ഇഷ്ടമുള്ളതായി മാറുന്നു. അവ കൃഷിചെയ്യുവാനുപയോഗിക്കുന്ന രാസവളങ്ങളെപ്പറ്റിയോ, അവയില്‍ ഉപയോഗിച്ച കീയനാശിനികളെക്കുറിച്ചോ, ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനും കളകളെ നശിപ്പിക്കുവാനും ഉപയോഗിച്ച റൗണ്ടപ്പ് പോലുള്ള കളനാശിനികളെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് ചെലവ് അല്പം കൂടുതലാണെങ്കിലും ഇന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ അനേകം ഉണ്ടല്ലോ!!!

അരിയിലും ഗോതമ്പിലും ഉള്ളതിനേക്കാള്‍ അന്നജത്തിന്റെ അളവ് ചക്കയില്‍ ഉണ്ടെന്ന് ഒരു ശാസ്ത്രജ്ഞനും നമ്മോട് പറയില്ല. കാരണം അവരില്‍ പലരും കീടനാശിനി കമ്പനികളുടെ കിമ്പളം കൈപ്പറ്റുന്നവരാണല്ലോ. പ്ലാവിന്‍ ചുവട്ടില്‍ മറ്റ് വിളകള്‍ അധികം കൃഷിചെയ്യാത്തതിനാല്‍ രോഗത്തിന് കാരണമാകാവുന്ന ഒരു വിഷവും ചക്കയില്‍ കാണില്ല. ചില പ്രത്യേക രീതിയില്‍ ചക്കക്കുരു കേടാകാതെ സൂക്ഷിക്കുവാന്‍ കഴിയും എന്നത് മറ്റൊരു പ്രത്യേകതയാണ്. കുരുവിന് പുറമെ അല്ലെങ്കില്‍ പുറം തൊലിക്കുള്ളില്‍ കാണുന്ന തവിട്ട് നിറത്തിലുള്ള ഭാഗം ഔഷധഗുണമുള്ളതാണ്. കേരളീയര്‍ക്ക് ചക്ക പ്രീയംകരം ആകുവാന്‍ കുറച്ച് നാളുകള്‍ കൂടി കഴിയണം. മനുഷ്യന് വരുന്ന പല രോഗങ്ങളും ആഹാരത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു മാറ്റം പ്രതീക്ഷിക്കാം.

ഒരു ചക്കയുടെ നാലിലൊന്ന് ഭാഗം പുറമേയുള്ള കരിമുള്ളും കുരുവും നീക്കം ചെയ്തശേഷം ലഭിച്ചതാണിത്. ഒരുകിലോ പിണ്ണാക്കിന് 22 രൂപയില്‍ക്കൂടുതല്‍ വിലയുള്ളപ്പോള്‍ അതിനേക്കാള്‍ ഗുണമുള്ള ഭക്ഷണം ഒരു പശുവിന് നല്കുന്നതിലൂടെ പാലിന് അല്പം കട്ടി കുറയുമെങ്കിലും കൂടുതല്‍ പാലും ലഭിക്കും ആ പാലിന് ഗുണവും കൂടുതലായിരിക്കും. കാരണം പിണ്ണാക്കിലെ എക്സ്പെലന്റും യൂറിയയും പശുവിന് കൊടുത്ത് ലഭിക്കുന്ന പാലിനേക്കാള്‍ നല്ലതായിരിക്കും എന്നതുതന്നെ. പശുക്കളുടെ പ്രസവാനന്തരം ഇപ്രകാരം നിരന്തരം ചക്ക നല്‍കുന്നതിലൂടെ പശുക്കള്‍ക്കുണ്ടാകുന്ന കാല്‍സ്യം ഡെഫിഷ്യന്‍സി, കീറ്റോണ്‍ ബോഡീസ് മുഖാന്തിരമുണ്ടാകുന്ന രോഗങ്ങള്‍ മുതലായവ ഒഴിവാക്കാം. ഇതിലടങ്ങിയിരിക്കുന്ന അന്നജത്തിന്റെ അളവ് കൂടിയിരിക്കുന്നത് കാരണം പശുക്കളുടെ വയറ് നിറയാനും ഉത്തമം.

13 comments May 5, 2008

നമുക്കും ആഘോഷിക്കാം ഭൌമദിനം

Thanks to GOOGLE

എന്റെ ഈ പോസ്റ്റ് വായനക്കാരിലെത്തുവാന്‍ സഹായിക്കുന്ന ഗൂഗിളിന് നന്ദി


റബ്ബര്‍ ബോര്‍ഡില്‍നിന്ന് സതീശ് എന്ന Phd ചെയ്യുന്നവ്യക്തിയും ഡോ. ഭുവനചന്ദ്രനും 22-04-08 ന് റബ്ബര്‍ ബോര്‍ഡിന്റെ പരീക്ഷണശാലയില്‍ സോയില്‍ സാമ്പിളുകള്‍, കിണറ്റുവെള്ള സാമ്പിള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

നമ്മുടെ ഉടമസ്ഥതയിലുള്ള കിണറ്റിലെ വെള്ളം കുടിക്കുവാനും ഭൂമിയിലെ pH 6.5 മുകളിലും ആണെങ്കില്‍ നമുക്കും ആഘോഷിക്കാം ഭൌമദിനം. ഒന്നാം ഹരിതവിപ്ലവത്തിലൂടെ നമ്മുടെ ജൈവസമ്പുഷ്ടമായിരുന്ന മണ്ണില്‍ നമ്മെക്കൊണ്ട് രാസ കള, കുമിള്‍, കീടനാശിനികള്‍ പ്രയോഗിപ്പിച്ച് അമിതോത്പാദനം ലഭ്യമാക്കി വെയര്‍ ഹൌസുകളിലും ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയിലും അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള അരിയും മറ്റും സംഭരിച്ച് വെച്ച് അന്യരാജ്യങ്ങളിലേയ്ക്ക് സബ്സിഡികളും ആനുകൂല്യങ്ങളും മറ്റും നല്‍കി കയറ്റുമതി ചെയ്യുകയുണ്ടായി. ഇന്നിതാ അരിയില്ല പാലില്ല കുടിക്കാന്‍ വെള്ളമില്ല ശ്വസിക്കാന്‍ ശുദ്ധവായുവില്ല എന്ന് പരിതപിച്ച് തുടങ്ങിയിരിക്കുന്നു. ദിനം പ്രതി മരുവല്കരണം വര്‍ദ്ധിക്കുമ്പോള്‍ ഒരു മരുഭൂമിയിലും കാര്‍ഷികോല്‍പാദനത്തിന് പരീക്ഷണങ്ങള്‍ നടത്താതെ ജൈവ സമ്പുഷ്ടമായ കൃഷിഭൂമിയില്‍ കളനാശിനികളും ജനിതകമാറ്റം വരുത്തിയ വിത്തുകളും ലഭ്യമാക്കി സര്‍വ്വനാശം വിതക്കുന്നു. അതിന് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയും സുലഭമായി ലഭിക്കുന്നു.

1990 -ല്‍ ഞാന്‍ റബ്ബര്]കൃഷി ആരംഭിക്കുമ്പോള്‍ ജൈവ വളങ്ങള്‍ ഇടരുത് മണ്ണും ഇലയും പരിശോധിച്ചോ റബ്ബര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന (200 ഗ്രാം യൂറിയ, 350 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 150 ഗ്രാം പൊട്ടാഷ്) രാസവള കൂട്ട് ഇടുവാനോ നിര്‍ദ്ദേശിച്ചിരുന്നു. 1997 -ല്‍ ഞാന്‍ ടാപ്പിംഗ് ആരംഭിച്ചപ്പോള്‍ മരമൊന്നിന് 20 കിലോ വീതം ഉണക്കിപ്പൊടിച്ച ചാണകം ഇടാമെന്നായി. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മരമൊന്നിന് 90 കിലോ വീതം ബയോഗ്യാസ് സ്ലറി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ റബ്ബര്‍ ബോര്‍ഡിന് മറ്റൊരു ഭൂതോദയം ഉണ്ടായി എന്റെ തോട്ടത്തിലെ മണ്ണിന്റെ pH പരിശോധിക്കാം എന്ന്. നല്ല കാര്യം - ഇന്നേ ദിവസം ഭൌമദിനമായിട്ട് എന്റെ തോട്ടത്തില്‍ നിന്ന് ശേഖരിച്ച അഞ്ച് സോയില്‍ സാമ്പിളും, കിണറ്റിലെ വെള്ളവും പരിശോധിക്കുകയാണ്. ഈ നല്ല കാര്യത്തിന് മുന്‍കൈ എടുത്ത ഡോ. കൃഷ്ണകുമാറിനെ എത്രതന്നെ അഭിനന്ദിച്ചാലും മതിവരില്ല. കാരണം ഇവിടൊരു സസ്സ്റ്റെയിനബിള്‍ അഗ്രിക്കള്]ച്ചര്‍ എന്ന സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.

റബ്ബര്‍ മരത്തിന് വരുന്ന പല രോഗങ്ങള്‍ക്കും മാത്രമല്ല ഈ ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും അത്യന്താപേക്ഷിതമായ മഗ്നീഷ്യത്തിന്റെ പ്രാധാന്യം തെളിയിക്കപ്പെടുവാന്‍ പോകുകയാണ്. സുലഭമായിരുന്ന ഡൊളാമൈറ്റ് ഇന്ന് സിമന്റ് കമ്പനികള്] കൈയ്യടക്കുമ്പോള്‍ മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയെങ്കിലും സംരക്ഷിക്കുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കേണ്ട കാര്യം തന്നെയാണ്. നാളിതുവരെ സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികള്‍ മണ്ണിനോട് കാട്ടിയ ക്രൂരത ഇനിയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയായിരുന്നു.

നാം വരുത്തിവെച്ച വിനകളായ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, സോയില്‍ഡിഗ്രഡേഷന്‍, സമുദ്രജലവിതാനത്തിന്റെ ഉയര്‍ച്ച, ഇ-വേസ്റ്റ്, ഓസോണ്‍ പാളിയിലെ വിള്ളല്‍, പാരിസ്ഥിതിക മലിനീകരണം തുടങ്ങി പഞ്ചഭൂതങ്ങളെയും മലിനീമസമാക്കുന്ന എണ്ണിയാലൊടുങ്ങാത്ത വിപത്തുകള്‍ വരും തലമുറയെ ക്രൂരമായ രീതിയില്‍ ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

2 comments April 22, 2008

ഒരു കര്‍ഷകന് കിട്ടിയ സുവര്‍ണാവസരം

2008 മാര്‍ച്ച് 27 ന് കൃഷി വകുപ്പ് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ റബ്ബര്‍ മേഖല നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ പ്രസന്റേഷനോടുകൂടിയ ഒരവതരണത്തിന് എനിക്കൊരവസരം ലഭിച്ചിരിക്കുകയുണ്ടായി. എന്നെ ഇത്രയും പ്രാപ്തനാകുവാന്‍ നാളിതുവരെ സഹായ സഹകരണങ്ങളും ഉപദേശങ്ങളും തന്ന് സഹായിച്ച മലയാള ബ്ലോഗര്‍മാരോടും ബ്ലോഗിനികളോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ചിത്രങ്ങള്‍ പകര്‍ത്തിയത് അങ്കിള്‍ ആണ്

എനിക്ക് ലഭിച്ച ക്ഷണം ഇതാണ്.

റബ്ബറിന്റെ ഒരുപഴയകാല ചരിത്രം ഈ പേജില്‍ ലഭ്യമാണ്. അതില്‍ നിന്ന് ഈ ഗ്രാഫ് ഞാനൊരു പ്രസന്റേഷനായി അവതരിപ്പിക്കുന്നുണ്ട്. ഞാനവതരിപ്പിക്കുന്ന പേപ്പര്‍ ഇതാണ്.

റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും
റബ്ബര്‍‭ ‬വിപണിയിലെ പ്രധാന വെല്ലുവിളി സുതാര്യമായ ഒരു‭ ‬ഗ്രേഡിംഗ്‭ ‬സിസ്റ്റത്തിന്റെ അഭാവം തന്നെയാണ്.‭ ‬1999‭ ‬ല്‍‭ ‬ലാഭ നഷ്ടങ്ങളില്ലാതെ വളരെ സുതാര്യമായ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ട്‭ ‬ക്വാളിറ്റി റബ്ബര്‍‭ ‬മാര്‍ക്കറ്റിംഗ്‭ ‬സൊസൈറ്റിക്ക്‭ ‬രൂപം കൊടുക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത എനിക്ക്‭ ‬മനസിലാക്കുവാന്‍‭ ‬കഴിഞ്ഞത്‭ ‬ ഗ്രീന്‍‭ ‬ബുക്ക്‭ ‬എന്ന ഗ്രേഡിംഗ്‭ ‬മാനദണ്ഡം പാലിക്കപ്പെടുന്നില്ല എന്നു‭ ‬തന്നെയാണ്.‭ ‬അതിനുദാഹരണമായി എടുത്തു‭ ‬പറയുവാന്‍‭ ‬കഴിയുന്നത്‭ ‬പ്രസ്തുത സൊസൈറ്റിയുടെ പ്രഥമ വിപണനോദ്ഘാടനം മന്നം മെമ്മോറിയല്‍‭ ‬നാഷണല്‍‭ ‬ക്ലബ്‭ ‬മിനി ഹാളില്‍‭ ‬റബ്ബര്‍‭ ‬ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍‭ ‬നടക്കുകയും ആദ്യവിപണിയില്‍‭ ‬മാത്രം റബ്ബര്‍മാര്‍ക്ക്‭ ‬ന്യായ വിലയായ ആര്‍എസ്എസ്‭ ‬1‭ ‬ന്റെയും ആര്‍എസ്എസ്‭ ‬2‭ ‬ന്റെയും വില ലഭ്യമാക്കുകയും പിന്നീടുള്ള വിപണനങ്ങളില്‍‭ ‬നാലാംതരത്തിന്‭ ‬മുകളിലുള്ള വില നിഷേധിക്കുകയുമാണ്‭ ‬ചെയ്തത്.‭ ‬അതേസമയം റബ്ബര്‍‭ ‬മാര്‍ക്കിന്റെ വെബ്‭ ‬സൈറ്റില്‍‭ ‬ആര്‍എസ്എസ്‭ ‬1x‭ ‬വില്‍ക്കുവാനുണ്ട്‭ ‬എന്ന പരസ്യം കാണുവാന്‍‭ ‬കഴിയും.‭ ‬ഇത്തരം നടപടികളിലൂടെ കര്‍ഷകര്‍ക്ക്‭ ‬ഗുണനിലവാരം മെച്ചപ്പെടുത്തി മൂല്യവര്‍ദ്ധനവിനുള്ള അവസരം നിഷേധിക്കുകയാണ്‭ ‬ചെയ്യുന്നത്.‭ ‬റബ്ബര്‍‭ ‬ഷീറ്റുകളുടെ ഗുണനിലവാരം നിര്‍ണയിക്കുവാനുള്ള ശരിയായ മാര്‍ഗം അവലംബിക്കുകവഴി റബ്ബര്‍‭ ‬മരങ്ങളുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍‭ ‬കഴിയും എന്നതാണ്‭ ‬വാസ്തവം.‭ ‬ഇക്കാര്യത്തിന്‭ ‬വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താവുന്നതാണ്.‭ ‬റബ്ബര്‍‭ ‬ഷീറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെടണമെങ്കില്‍‭ ‬ശരിയായ വളപ്രയോഗവും ടാപ്പിംഗ്‭ ‬രീതിയും അവലംബിക്കേണ്ടിവരും.‭ ‬ശരിയായ ടാപ്പിംഗ്‭ ‬ഉല്‍പാദനക്ഷമതയോടൊപ്പം റബ്ബര്‍‭ ‬മരങ്ങളുടെ ആയുസ്സും വര്‍ദ്ധിക്കും.
‭ ‬മറ്റൊരുവിപത്ത്‭ ‬ആഗോളവത്ക്കരണ ഉദാരവത്ക്കരണ നയങ്ങളുടെ ഭാഗമായി കയറ്റുമതി ഇറക്കുമതി നയങ്ങളിലൂടെ വിലയിലെ അമിതമായ ഏറ്റക്കുറച്ചിലുണ്ടാക്കുന്ന സ്ഥിതിവിശേഷമാണ്.‭ ‬കൂടുതല്‍‭ ‬വിശകലനങ്ങള്‍ക്ക്‭ ‬വിധേയമാക്കിയ‭ ‬2006-07‭ ‬വര്‍ഷത്തെ‭ ‬56545‭ ‬ടണ്ണിന്റെ കയറ്റുമതിയും‭ ‬89699‭ ‬ടണ്ണിന്റെ ഇറക്കുമതിയും നടന്ന സാഹചര്യം ചൂണ്ടിക്കാട്ടുന്നത്‭ ‬ആവശ്യമില്ലാത്ത കയറ്റുമതി ഇറക്കുമതികളാണ്‭ ‬എന്നാണ്.‭ ‬അതിന്‭ ‬കാരണം‭ ‬2006‭ മാര്‍ച്ച്‭ ‬31‭ ‬ന്‭ ‬മിച്ചസ്റ്റോക്കുണ്ടായിരുന്നത്‭ ‬93020‭ ‬ടണ്ണും,‭ ‬2006-07‭ ‬ലെ‭ ‬ഉല്‍പാദനം‭ ‬852895‭ ‬ടണ്ണും,‭ ‬ഉപഭോഗം‭ ‬820305‭ ‬ടണ്ണും‭ ‬(ലഭ്യതയേക്കാള്‍‭ ‬വളരെ താണ‭ ‬ഉപഭോഗം‭ ‬820305‭ ‬ടണ്ണു‭ ‬മാത്രമാണ്‭) ‬വാര്‍ഷിക മിച്ചം‭ ‬165190‭ ‬ടണ്ണും ആയിരുന്നു‭ ‬എന്നതാണ്.‭ ‬പ്രസ്തുത വര്‍ഷത്തെ പ്രതിഹെക്ടര്‍‭ ‬ഉല്‍പാദനക്ഷമത‭ ‬1879‭ ‬കിലോഗ്രാം‭ ‬ലോകത്തെതന്നെ ഏറ്റവും കൂടിയ ഉല്‍പാദന ക്ഷമതയാണ്‭ ‬(2005-06‭ ‬ല്‍‭ ‬കേരളത്തിലെ പ്രതിഹെക്ടര്‍‭ ‬ഉല്‍പാദനക്ഷമത‭ ‬1865‭ ‬കിലോഗ്രാമാണ്‭)‬.‭ ‬260‭ ‬വന്‍കിട തോട്ടങ്ങളും‭ ‬10.1‭ ‬ലക്ഷം ചെറുകിട കര്‍ഷകരും ഈ നേട്ടത്തിലെ പങ്കാളികളാണ്.‭ ‬റബ്ബര്‍‭ ‬കര്‍ഷകര്‍ക്കുണ്ടായ വാര്‍ഷിക വരുമാനം ആകെ‭ ‬7850‭ ‬കോടിയോളമാണ്.‭ ‬റബ്ബര്‍ബോര്‍ഡിന്‭ ‬101.2‭ ‬കോടി സെസ്സും പിരിച്ചെടുക്കുവാന്‍‭ ‬കഴിഞ്ഞു.‭ ‬എന്നാല്‍‭ ‬അന്താരാഷ്ട്ര ആര്‍എസ്എസ്‭ ‬3‭ ‬ന്‭ ‬9779‭ ‬രൂപ പ്രതി ക്വിന്റല്‍‭ ‬വിലയും ആഭ്യന്തര ആര്‍എസ്എസ്‭ ‬4‭ ‬ന്‭ ‬9204‭ ‬രൂപ പ്രതി ക്വിന്റലും ആയിരുന്നപ്പോള്‍‭ ‬നടന്ന ചില രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതികള്‍‭ ‬പട്ടിക‭ ‬1ല്‍‭ ‬ചേര്‍ത്തിരിക്കുന്നു.പട്ടിക1‭ ‬വിവിധ രാജ്യങ്ങളിലേയ്ക്കുള്ള സ്വാഭാവിക റബ്ബറിന്റെ കയറ്റുമതിയും മൂല്യവും‭ ‬*രാജ്യം …………ടണ്‍ ……………മൂല്യം രൂപയില്‍ ………..പ്രതി ക്വിന്റല്‍‭ ‬വില രൂപയില്‍
ജര്‍മനി ……..2658.238…….179703556.90……………6760
ബല്‍ജിയം….2323.820 ……148944044.80……………6409
ടര്‍ക്കി ……….1751.453……..103398298.00……………5904
യു.കെ……….1237.515……….79527309.54…………….6426
ഇറ്റലി………..1502.555……….96124643.75…………….6397
ബ്രസീല്‍………638.955……….40741305.50…………….6376
മെക്സിക്കോ………..41.10…………2658923.00……………..6469
ന്യൂ‭ ‬സീലാന്‍ഡ്.102.435……….6805038.00……………..6643

‭*‬ അവലംബം‭ ‬:‭ ‬സ്ഥിതിവിവരക്കണക്കുകള്‍,‭ ‬റബ്ബര്‍‭ ‬ബോര്‍ഡ്,‭ ‬കോട്ടയം.

ഇത്തരം കയറ്റുമതികള്‍‭ ‬ഇറക്കുമതിയേക്കാള്‍‭ ‬ദോഷകരമാണ്‭ ‬എന്ന്‭ ‬കാണുവാന്‍‭ ‬കഴിയും.‭ ‬പ്രസ്തുത വര്‍ഷം ഏറ്റവും കൂടുതല്‍‭ ‬കയറ്റുമതി ചെയ്തത്‭ ‬പാലാ മാര്‍ക്കറ്റിംഗ്‭ ‬കോപ്പറേറ്റീവ്‭ ‬സൊസൈറ്റി ലിമിറ്റെഡ്‭ ‬7466.20‭ ‬ടണ്ണും രണ്ടാം സ്ഥാനത്ത്‭ ‬ദി കേരളാ സ്റ്റേറ്റ്‭ ‬കോപ്പറേറ്റീവ്‭ ‬റബ്ബര്‍‭ ‬മാര്‍ക്കറ്റിംഗ്‭ ‬ഫെഡറേഷന്‍‭ ‬ലിമിറ്റഡ്‭ ‬6528.00‭ ‬ടണ്ണും ആയിരുന്നു.

‭ ‬ഒക്ടോബര്‍‭ ‬മുതല്‍‭ ‬ജനുവരി വരെ അന്താരാഷ്ട്ര വിലയേക്കാള്‍‭ ‬കൂടിയ വില ആഭ്യന്തരവിപണിയില്‍ ലഭ്യമാക്കുകയും ഫെബ്രുവരി മാര്‍ച്ച്‭ ‬മാസങ്ങളില്‍‭ ‬അന്താരാഷ്ട്ര വില ആഭ്യന്തര വിലയേക്കാള്‍‭ ‬കൂടുതല്‍‭ ‬ആയിരുന്നപ്പോള്‍‭ ‬ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്തു.‭ ‬ചെറിയ തോതിലാണെങ്കില്‍പ്പോലും ഈ സമയങ്ങളില്‍‭ ‬കയറ്റുമതിയും നടക്കുകയുണ്ടായി.‭ ‬വിശദ വിവരങ്ങള്‍‭ ‬പട്ടിക‭ ‬2‭ ‬ല്‍‭ ‬കാണുക.

പട്ടിക‭ ‬2‭ ‬2006‭ ‬ഒക്ടോബര്‍‭ ‬മുതല്‍‭ ‬2007‭ ‬മാര്‍ച്ച്‭ ‬വരെയുള്ള റബ്ബര്‍‭ ‬കയറ്റുമതിയും,‭ ‬ഇറക്കുമതിയും,‭ ‬അന്താരാഷ്ട്ര ആര്‍എസ്എസ്‭ ‬3‭ ‬ന്റെയും ആഭ്യന്തര ആര്‍എസ്എസ്‭ ‬4‭ ‬ന്റെയും വിലകള്‍‭ ‬*

മാസം………..അന്താരാഷ്ട്ര..ഇറക്കുമതി..ആഭ്യന്തര….കയറ്റുമതി
………………….വില രൂ‭ ‬ക്വി…..ടണ്ണില്‍….വില രൂ‭ ‬ക്വി..ടണ്ണില്‍

ഒക്ടോബര്‍……8463……….1349………..8709……….2041
നവംബര്‍…….7426……….5467…………8260………..954
ഡിസംബര്‍….7811……….10920……….8615……….923
ജനുവരി………9319……….10216……….9716……….624
ഫെബ്രുവരി…10605………18853……….9757……….720
മാര്‍ച്ച്……….10050………15364……….9057……..3552

‭* ‬അവലംബം‭ ‬:‭ ‬സ്ഥിതിവിവരക്കണക്കുകള്‍,‭ ‬റബ്ബര്‍‭ ‬ബോര്‍ഡ്,‭ ‬കോട്ടയം.‭
ആവര്‍ത്തനകൃഷിക്ക്‭ ‬നല്‍കുന്ന പുതുകൃഷിയേക്കാള്‍‭ ‬ഉയര്‍ന്ന സബ്സിഡി ഉചിതമാണോ എന്നും ആവശ്യത്തേക്കാളേറെ റബ്ബര്‍‭ ‬കൃഷിയുടെ വ്യാപനം ഭാവിയില്‍‭ ‬നമ്മുടെ ഭക്ഷ്യ സുരക്ഷയെ ഏതുരീതിയില്‍‭ ‬ബാധിക്കുമെന്നും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.‭ ‬റബ്ബറിന്റെ ഇടവിളയായി വനാന്തരീക്ഷത്തില്‍‭ ‬വളരുന്ന ഔഷധ സസ്യകൃഷി വ്യാപനത്തിന്‭ ‬റബ്ബര്‍‭ ‬തോട്ടങ്ങളില്‍‭ ‬ജൈവകൃഷി എത്രത്തോളം ഫലവത്താണ്‭ ‬എന്ന കാര്യവും പഠനവിഷയമാക്കേണ്ടത്‭ ‬തന്നെയാണ്.

‭ ‬ആര്‍ആര്‍ഐഐ‭ ‬105‭ ‬എന്ന മുന്തിയ ഇനം റബ്ബര്‍‭ ‬മരങ്ങള്‍ക്കുണ്ടാകുന്ന പൊടിക്കുമിള്‍‭ ‬രോഗം,‭ ‬പിങ്ക്,‭ ‬പാച്ച്‭ ‬ക്യാങ്കര്‍,‭ ‬പട്ടമരപ്പ്‭ ‬തുടങ്ങിയ രോഗങ്ങള്‍‭ ‬ഒഴിവാക്കുവാന്‍‭ ‬കഴിഞ്ഞാല്‍ത്തന്നെ പ്രതിഹെക്ടര്‍‭ ‬ഉല്‍പാദനത്തില്‍‭ ‬ഇനിയും വര്‍ദ്ധനവുണ്ടാക്കാം.‭ ‬പട്ടമരപ്പിന്‭ ‬കാരണമാകുന്ന നെക്രോസിസ്‭ ‬എന്ന രോഗത്തിന്‭ ‬പരിഹാരം മഗ്നീഷ്യം സല്‍ഫേറ്റ്‭ ‬ആണ്‭ ‬എന്ന്‭ ‬എനിക്ക്‭ ‬പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുവാന്‍‭ ‬സഹായിച്ച മുന്‍‭ ‬സോയില്‍‭ ‬സയന്‍സ്‭ ‬വിഭാഗം പ്രൊഫസര്‍‭ ‬ഡോ.‭ ‬തോമസ്‭ ‬വര്‍ഗീസിനെ നന്ദിപൂര്‍വ്വം സ്മരിച്ചുകൊള്ളുന്നു.‭ ‬വേനല്‍ക്കാലത്ത്‭ ‬വ്യാവസായിക വളര്‍ച്ചയിലൂടെ ലഭിക്കുന്ന അമ്ലമഴ സ്വാഭാവിക ഇലപൊഴിച്ചിലിന്‭ ‬ശേഷമുള്ള തളിരിലകള്‍‭ ‬പൊഴിയുവാന്‍‭ ‬കാരണമാകുന്നതും ശ്രദ്ധിക്കപ്പെടേണ്ടത്‭ ‬തന്നെയാണ്.‭

ഒരു‭ ‬റബ്ബര്‍‭ ‬കര്‍ഷകനെന്ന നിലയില്‍‭ ‬ഞാന്‍‭ ‬ചെയ്ത ശ്രദ്ധേയമായ കാര്യങ്ങള്‍‭ ‬ഇവയാണ്.

1.‭ ‬ഗുണനിലവാരമുള്ള‭ ‬റബ്ബര്‍‭ ‬ഷീറ്റുകള്‍‭ ‬നിര്‍മിക്കുകയും റബ്ബര്‍‭ ‬ബോര്‍ഡിന്റെ സഹായത്താല്‍‭ ‬ആ രീതി റിസോഴ്സ്‭

പേഴ്സണ്‍‭ ‬എന്ന നിലയില്‍‭ ‬മറ്റ്‭ ‬കര്‍ഷകരിലും എത്തിക്കുകയും ചെയ്തു.

2.‭ ‬ക്വാളിറ്റി റബ്ബര്‍‭ ‬മാര്‍ക്കറ്റിംഗ്‭ ‬സൊസൈറ്റിയുടെ രൂപീകരണത്താല്‍‭ ‬സുതാര്യമായ ഒരു‭ ‬ചാരിറ്റബിള്‍‭ ‬സൊസൈറ്റിയുടെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കണമെന്ന്‭ ‬പഠിച്ചു.

3.‭ ‬വിപണിയിലെ ഗ്രേഡിംഗ്‭ ‬തിരിമറികളെക്കുറിച്ച്‭ ‬റബ്ബര്‍‭ ‬ബോര്‍ഡില്‍‭ ‬പരാതി സമര്‍പ്പിക്കുകയും ആംഗലേയ മലയാളം‭ ‬മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

4.‭ ‬മണ്ണിന്റെ ജൈവസമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍‭ ‬രാസവളപ്രയോഗം അവസാനിപ്പിച്ച്‭ ‬ബയോഗ്യാസ്‭ ‬സ്ലറി റബ്ബര്‍‭ ‬മരങ്ങളുടെ ടെറസില്‍‭ ‬ഉയരം കൂടിയ ഭാഗത്ത്‭ ‬ലഭ്യമാക്കി.‭ ‬റബ്ബര്‍‭ ‬ഷീറ്റടിക്കുമ്പോള്‍‭ ‬ലഭിക്കുന്ന വെള്ളവും ഗാര്‍ഹിക ജൈവ മാലിന്യങ്ങളും കൂടുതല്‍‭ ‬പ്രയോജനപ്രദമാക്കി മാറ്റുവാനും കഴിയുന്നു.

5.‭ ‬റബ്ബര്‍ബോര്‍ഡ്‭ ‬പ്രസിദ്ധികിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍‭ ‬വിശകലനം ചെയ്ത്‭ ‬ഹിന്ദി,‭ ‬മലയാളം,‭ ‬ആംഗലേയ ഭാഷകളില്‍‭ ‬ബ്ലോഗുകളിലൂടെ ഇന്റെര്‍നെറ്റ്‭ ‬സാന്നിധ്യം ഉറപ്പാക്കി.‭ ‬അതിനായി സ്വതന്ത്ര സോഫ്ഫ്വെയറിന്റെ ഗ്നു-ലിനക്സ്‭ ‬ഓപ്പറേറ്റിംഗ്‭ ‬സിസ്റ്റം ഉപയോഗിക്കുന്നു.

6.‭ ‬പരീക്ഷണനിരീക്ഷണങ്ങളിലൂടെ പട്ടമരപ്പിന്‭ ‬കാരണമാകുന്ന മഗ്നീഷ്യം എന്ന ലോഹമൂലകത്തിന്റെ പ്രയോഗരീതി മനസിലാക്കി അത്‭ ‬മറ്റ്‭ ‬കര്‍ഷകരിലും എത്തിക്കുന്നു.

7.‭ ‬കഴിഞ്ഞവര്‍ഷത്തെ തുടര്‍ച്ചയായി ലഭിച്ച മഴയും പടര്‍ന്ന്‭ ‬പിടിച്ച പനിയും തരണം ചെയ്ത്‭ ‬350‭ ‬മരങ്ങളില്‍‭ ‬നിന്ന്‭ ‬1420.5‭ ‬കിലോ ഉല്‍പാദനവും അതില്‍നിന്ന്‭ ‬113739‭ ‬രൂപയുടെ ആദായവും സ്വായത്തമാക്കി.

8.‭ ‬കളയും കളപ്പയറും പശുക്കള്‍ക്ക്‭ ‬ലഭ്യമാക്കി റബ്ബര്‍‭ ‬തോട്ടത്തിലെ കളനിയന്ത്രണം ലാഭകരമാക്കി ഗുണനിലവാരമുള്ള പാല്‍‭ ‬ഉല്‍പാദനം കൈവരിച്ചു.

അവതരിപ്പിച്ച പ്രസെന്റേഷനുകള്‍

Add comment March 25, 2008

കേരള ധനവകുപ്പ് - കര്‍ഷകര്‍ക്കെന്തു ഗുണം?

കൃഷി: ധനവകുപ്പിന്റെ രേഖയില്‍ വൈരുധ്യങ്ങളും അവ്യക്തതയും

തിരുവനന്തപുരം: സംസ്ഥാനകൃഷിവകുപ്പിന്റെ 2006_07 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ട് ധനകാര്യവകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ബജറ്റില്‍ നിറയെ അവ്യക്തതയും വൈരുധ്യങ്ങളും. പല ഇനങ്ങളിലും അനുവദിച്ചതും ചെലവഴിച്ചതുമായ പണത്തിന് കണക്കില്ല. ഉള്ള കണക്കുകളാകട്ടെ പൊരുത്തപ്പെടുന്നുമില്ല.

കൃഷിവകുപ്പില്‍ സംസ്ഥാനത്ത് എത്ര ഗസറ്റഡ് ഓഫീസര്‍മാരാണുള്ളതെന്നാണ് ആദ്യഅന്വേഷണം. അനുവദിച്ചിട്ടുള്ള തസ്തിക_90, നിലവിലുള്ളത്_85 എന്നാണ് ജീവനക്കാരുടെ സ്ഥിതിവിവരക്കണക്ക് വിവരിക്കുന്ന എട്ടാം പേജില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ല തിരിച്ചുള്ള വിവരണങ്ങളിലേക്ക് പോകുമ്പോള്‍ കിട്ടുന്ന കണക്ക് മറ്റൊന്നാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 125 ഗസറ്റഡ് തസ്തിക അനുവദിച്ചിട്ടുണ്ടെന്നും 123 തസ്തികയാണിപ്പോഴുള്ളതെന്നുമാണതില്‍ പറയുന്നത്.

2007 മാര്‍ച്ചില്‍ അവസാനിച്ച പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്തം പത്താം പേജിലാണ് ആരംഭിക്കുന്നത്. അതിലാകട്ടെ മുഴുവന്‍ അവ്യക്തതയാണ്. ഉദാഹരണത്തിന്, കൂട്ടുകൃഷി പുനരാരംഭിക്കുന്നതിന്റെ സ്ഥിതി. 1.20 ലക്ഷം ഹെക്ടര്‍ പ്രദേശമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണ് കണക്ക്. 1200 ലക്ഷം രൂപയാണ് ഇതിന് നീക്കിവെച്ചിരുന്നത്. 1.17 ലക്ഷം ഹെക്ടറില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എത്ര തുക ചെലവഴിച്ചുവെന്നതിന് ഉത്തരമില്ല. നെല്‍ക്കൃഷി വികസന ഏജന്‍സികള്‍ക്കുള്ള ധനസഹായം 50 ലക്ഷം രൂപ അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൌതികലക്ഷ്യം എത്രയാണെന്ന് പറയുന്നില്ല. 50 ലക്ഷം രൂപ അനുവദിച്ചതിന് കണക്കുണ്ട്. ചെലവഴിച്ചതിന് കണക്കില്ല. ആധുനികനെല്ലുകുത്തല്‍ മില്ലുകള്‍ സ്ഥാപിക്കുന്നതിന് 250 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതിന്റെ ഭൌതികലക്ഷ്യമെന്ത്? നേട്ടമെന്ത്? ചെലവഴിച്ച തുക എത്ര? കോളങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. നടീല്‍വസ്തുക്കളുടെ ഉല്പാദനത്തിന് അനുവദിച്ചതോ ചെലവായതോ ആയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിട്ടില്ല. ഒരു പദ്ധതിയും ഭൌതികലക്ഷ്യം കൈവരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.

ഇതൊക്കെയാണെങ്കിലും 2006_07 വര്‍ഷത്തെ ശമ്പളത്തിനും വേതനത്തിനുമൊക്കെ കണക്കുണ്ട്. അവയും വിചിത്രമാണ്. 2006_07 വര്‍ഷത്തില്‍ 10,092.72 ലക്ഷം രൂപയാണ് ശമ്പളത്തിന് അനുവദിച്ചത്. 11,945.24 ലക്ഷം രൂപയായിരുന്നു ചെലവ്.

സംസ്ഥാനത്തെ ബജറ്റ് രേഖകളുടെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ പെര്‍ഫോമന്‍സ് ബജറ്റ് ധനകാര്യവകുപ്പ് പ്രസിദ്ധീകരിക്കുന്നത്. ഒരു പ്രത്യേക സാമ്പത്തിക വര്‍ഷം ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ പരിശോധനകളും വിലയിരുത്തലുകളും സംബന്ധിച്ച ആധികാരികരേഖയാണിത്. 2007 മാര്‍ച്ച് 31ന് പൂര്‍ത്തിയായ സാമ്പത്തികവര്‍ഷത്തെ കണക്ക്, പിറ്റേവര്‍ഷം തീരാറായിട്ടും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പെര്‍ഫോമന്‍സ് ബജറ്റിലൂടെ വ്യക്തമാകുന്നത്. നിയമസഭവിഷയനിര്‍ണയസമിതിക്ക് ബജറ്റ് പരിശോധനാവേളയില്‍ പ്രയോജനകരമാകുന്ന ആധികാരികരേഖ കൂടിയാണിത്.
കടപ്പാട്-മാതൃഭൂമി 13-03-08

Add comment March 13, 2008

റോഡോഫോ എലിവിഷം മാരകമെന്നു പഠനങ്ങള്‍

The following news items from Deepika.com are forwarded to you from email id: sudhanil@gmail.com

നിശാന്ത് ഘോഷ്

കണ്ണൂര്‍: എലി നശീകരണത്തിനായി തദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴിയും മറ്റും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റോഡോഫോ എന്ന പേരിലുള്ള വിഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലഭ്യമായ എലി വിഷങ്ങളുടെ കൂട്ടത്തില്‍ റോഡോഫോ ഏറ്റവും സുരക്ഷിതമായതാണെന്നാണ് സംസ്ഥാനത്തെ എലി നശീകരണത്തിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് വെയര്‍ ഹൌസിംഗ് കോര്‍പറേഷന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും ബ്രമാഡിലിയോണ്‍ കലര്‍ന്ന ഇത് മാരക വിഷമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്െടന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

വിഷാംശത്തിന്റെ അളവ് പരിശോധിച്ചാല്‍ അത്യുഗ്ര വിഷശേഷിയുള്ള കാര്‍ബോ ഫ്യൂറിഡാന് തുല്യമോ അതിലധികമോ ശക്തിയുള്ളതാണ് ബ്രമാഡിലിയോണ്‍ വിഷമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കേക്ക് രൂപത്തിലുള്ള 50 ഗ്രാം റോഡോഫോയില്‍ കേവലം 0.005 ശതമാനം മാത്രമാണ് വിഷമുളളതെന്നും ബാക്കി 99.995 ശതമാനം കേക്ക് നിര്‍മിക്കാനുള്ള ഗോതമ്പ്മാവ്, തേങ്ങാപ്പിണ്ണാക്ക്, പഞ്ചസാര എന്നിവയാണെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. (ശേഷം പേജ് 3)

എന്നാല്‍ ഇത്തരത്തിലാണെങ്കില്‍ തന്നെ ചുരുങ്ങിയ അളവ് കൊണ്ട് എലികള്‍ ചാകുന്നതിനാല്‍ ഇതിന്റെ വീര്യം ശക്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ബ്രമാഡിലിയോണ്‍ ശരീരത്തിനകത്തു ചെന്നാല്‍ രക്തം കട്ടപിടിപ്പിക്കുന്ന വിറ്റാമിന്‍-കെ യെ നിര്‍ജീവമാക്കി ആന്തരിക രക്തസ്രാവമുണ്ടാക്കിയാണ് ജീവികളെ കൊല്ലുന്നത്.

റോഡോഫോ മണ്ണിലും ജലത്തിലും ലയിക്കാത്തതിനാല്‍ ഏറെ സുരക്ഷിതമാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മണ്ണിലോ ജലത്തിലോ ലയിക്കാത്തതുകൊണ്ട് തന്നെ ഈ വിഷത്തരിക്ക് എത്രകാലം കഴിഞ്ഞാലും വീര്യം കുറയില്ല. ജലത്തില്‍ പതിക്കുന്ന വിഷത്തരി മത്സ്യങ്ങളിലൂടെയും മറ്റു ഭക്ഷ്യ ശൃംഖല വഴിയും മനുഷ്യരിലെത്താനുള്ള സാധ്യതയും ഏറെയാണ്. വളരെ ചെറിയ തോതിലാണെങ്കിലും ഘട്ടം ഘട്ടമായി മനുഷ്യരില്‍ ഈ വിഷം എത്തിയാല്‍ മരണം വരെ സംഭവിക്കാം. കൂടാതെ ജനിതക വൈകല്യത്തിനും കാന്‍സറിനും വന്ധ്യയ്ക്കും വഴിവക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയമാണെന്ന് കണ്െടത്തി ഉപേക്ഷിച്ചതാണ് ബ്രമാഡിലിയോണ്‍ വിഷമെന്നും പറയുന്നുണ്ട്. 1998ല്‍ ഫ്രാന്‍സിലെ കൃഷിയിടങ്ങളിലെ എലി ശല്യം ഒഴിവാക്കാന്‍ ഇതുപയോഗിച്ചിരുന്നു. 2001 ആകുമ്പോഴേക്കും വിഷം പ്രയോഗിച്ച പരിസരങ്ങളില്‍ പരുന്ത്, കീരി, മൂങ്ങ, കാട്ടുപൂച്ച തുടങ്ങിയ വന്യ ജീവീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്രമാഡിലിയോണ്‍ കഴിച്ച എലികളെ ഭക്ഷിച്ച ജീവികള്‍ ചത്തൊടുങ്ങിതെന്ന് മനസിലായി. കൂടാതെ പ്രകൃതിയിലെ എലി നശീകരണ ജീവികളുടെ അഭാവത്തില്‍ എലികള്‍ പെരുകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സ് ഇത്തരം വിഷങ്ങളുടെ ഉപയോഗം നിര്‍ത്തുകയായിരുന്നു. ആഫ്രിക്കയിലാകട്ടെ ബ്രമാഡിലിയോണ്‍ തിന്ന എലികളെ ഭക്ഷിച്ച സിംഹങ്ങള്‍ വരെ ചത്തതായി റിപ്പോര്‍ട്ടുണ്ടായി.

1994ല്‍ റോഡോഫോ ഉള്‍പ്പെടെയുള്ള വിഷ വസ്തുക്കളെ ലോക ആരോഗ്യ സംഘടന അതിവീര്യ വിഷഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1971ലെ ഇന്‍സെക്റ്റിസൈഡ് നിയമ പ്രകാരം കഠിന വിഷത്തിലും ഇതിനെ ഉള്‍പെടുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് റോഡോഫോയുടെ വിഷ വീര്യം സൂചിപ്പിക്കാന്‍ അവയുടെ പായ്ക്കറ്റില്‍ തലയോട്ടിയുടെ ചിത്രം ചേര്‍ത്തിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും റോഡോഫോ മാരകമല്ലെന്ന് പറയുന്നവര്‍ യഥാര്‍ഥത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകനും ഡോക്ടറുമായ ഡി. സുരേന്ദ്രനാഥ് അഭിപ്രായപ്പെടുന്നു.

രണ്ട് വര്‍ഷം മുമ്പ് എലി നശീകരണത്തിനായി റോഡോഫോ വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ രീതിയില്‍ തന്നെ തിരുവനന്തപുരം ജില്ലയില്‍ കര്‍ഷകരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒപ്പം എലി നശീകരണത്തിന്റെ പേരില്‍ അത്യുഗ്രസംഹാര ശേഷിയുള്ള വിഷം വിതരണം ചെയ്യാനാകില്ലെന്ന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് തത്ക്കാലത്തേക്ക് നിര്‍ത്തിവച്ച പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. അതേ സമയം റോഡോഫോ എലി വിഷം വിതരണം ചെയ്യാന്‍ സംസ്ഥാന വെയര്‍ ഹൌ സിംഗ് കോര്‍പറേഷന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേക്ക് രൂപത്തിലുള്ള എലി വിഷത്തിന് പകരം തരികളായുള്ള വിഷം ഓര്‍ഡറിനനുസരിച്ച് നിര്‍മിച്ചു നല്‍കുകയാണ് വെയര്‍ ഹൌസിംഗ് കോര്‍പറേഷന്‍ ചെയ്യുന്നത്. വിഷം വ്യാപിക്കാന്‍ ഇത് കൂടുതല്‍ സാഹചര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കടപ്പാട്- ദീപിക 11-03-08

നിശാന്ത് ഘോഷിന് അഭിനന്ദനങ്ങള്‍. ഈ ലേഖനം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂരുനിന്നും പലതവണ എന്നെ ഫോണിലൂടെ ബന്ധപ്പെടുകയും കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലൂടെ റോഡോഫോ എന്ന എലിവിഷം വ്യാപകമായി വിതരണം ചെയ്യുകയാണെന്നും ബ്ലോഗുകളില്‍ നിന്ന് എന്റെ ഗ്രാമം എന്ന ബ്ലോഗില്‍ ഇതിനെപ്പറ്റി ഒരു ലേഖനം കണ്ടതിനാലാണ് ബന്ധപ്പെട്ടത് എന്നും പറയുകയുണ്ടായി. ഞാന്‍ പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിക്കുന്ന സമയത്ത് നല്ല മനസുള്ള കുറെ അധികം ബ്ലോഗര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ധാരാളം കമെന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തില്‍ സെര്‍ച്ച് ചെയ്ത് ബ്രൊമോഡിയോലോണിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള കഴിവ് അന്നെനിക്ക് തീരെ കുറവായിരുന്നു എന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ സ്മരിക്കുന്നു. ഈ വിഷയത്തില്‍ മുന്‍കൈയെടുത്ത വിശ്വം, അനില്‍, ദേവന്‍, സിബു തുടങ്ങി ഒട്ടേറെപേര്‍ എന്നെ വളരെയധികം സഹായിച്ചിരുന്നു. ദീപികയില്‍ നിന്ന് വന്ന മെയിലില്‍ അനിലിന്റെ ഈമെയില്‍ ഐഡി കാണുവാന്‍ ഇടയാവുകയും ചെയ്തു. ഇത്തരത്തിലൊരു ലേഖനം ദീപികയിലൂടെ പ്രസിദ്ധീകരിച്ച് വലിയൊരു കടമ ദീപിക നിറവേറ്റിയിരിക്കുന്നു.

Add comment March 11, 2008

ചില കാര്‍ഷിക കണക്കുകള്‍

കേന്ദ്ര ധനമന്ത്രി സംസാരിക്കുന്നു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ആംഗലേയത്തില്‍ പി.ഡി.എഫ് ഫയലുകളായി ചുവടെ ചേര്‍ക്കുന്നു.

പ്രധാന വിളകളുടെ പ്രതിഹെക്ടര്‍ ഉത്പാദനക്ഷമത

കാര്‍ഷികോത്പാദനവും ഭക്ഷ്യ ലഭ്യതയും

ഭക്ഷ്യ വ്യവസ്ഥ

വിലകള്‍

അന്താരാഷ്ട്ര വിലകള്‍ 

കൂടുതല്‍ വിവരങ്ങള്‍ക്ക് എക്കണോമിക്സ് സര്‍വ്വെ 2007-2008 സന്ദര്‍ശിക്കുക.

Add comment March 1, 2008

ബഡ്ജറ്റ് 2008-09 കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുമോ?

ഇല്ല ഇല്ല ഇല്ല

പദ്ധതിപ്രകാരം തിരിച്ചുകിട്ടാത്ത 60,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു.

രണ്ട്‌ ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകരുടെ കടങ്ങള്‍ മുഴുവനും എഴുതിത്തള്ളാനാണ്‌ തീരുമാനം.

സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത്‌ തിരിച്ചടയ്‌ക്കാത്തവര്‍ക്കാണിത്‌ ആശ്വാസമേകുക. 2007 മാര്‍ച്ച്‌ 1വരെയുള്ള കടങ്ങളാണ്‌ പദ്ധതി പ്രകാരം എഴുതിത്തള്ളുക. 2008 ജുണില്‍ ഇതിനുള്ള നടപടി പൂര്‍ത്തിയാകും.”

മേല്പറഞ്ഞ തീരുമാനത്തില്‍ പലരും സന്തോഷിക്കുന്നു. ബാങ്കുകളെ സഹായിക്കുന്ന പ്രസ്തുത തീരുമാനം കാര്‍ഷിക മേഖലയില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. വായ്പയെടുത്ത് പട്ടിണികിടന്നും, ഭൂമി വിറ്റും, കെട്ടുതാലി വിറ്റും കൃത്യമായി മുതലും പലിശയും അടച്ചു തീര്‍ത്തവര്‍ വിഢികളായി. ഇപ്പോള്‍ സര്‍ക്കാര്‍ പഠിപ്പിക്കുന്ന പാഠം കാര്‍ഷിക വായ്പയെടുത്താല്‍ തിരിച്ചടയ്ക്കണ്ട എന്നാണോ?

ലാഭകരമായ മൃഗസംരക്ഷണത്തിനോ കാര്‍ഷികോത്പന്നത്തിന് ന്യായവില ലഭ്യമാക്കുവാനോ ഇത്തരം നടപടികള്‍ കൊണ്ട് കഴിയില്ല എന്ന് കാലം തെളിയിക്കാതിരിക്കില്ല. തിരിച്ച് പിടിക്കാന്‍ കഴിയാത്ത കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് അടച്ച് തീര്‍ക്കമ്പോള്‍ ബാങ്കുകള്‍ക്ക് സന്തോഷിക്കാം. തകരാന്‍ തുടങ്ങിയ ഷയര്‍ മാര്‍ക്കറ്റ് വീണ്ടും പച്ചയിടുകയാണ്. കര്‍ഷകര്‍ക്കുവേണ്ടി കരയുകയല്ലാതെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ലഭ്യമാക്കില്ല എന്ന് ഉറപ്പ്. വായ്പകള്‍ എഴുതിത്തള്ളി വീണ്ടും കര്‍ഷകരെക്കൊണ്ട് വായ്പയെടുപ്പിച്ച് കൃഷിചെയ്യിക്കുവാന്‍ കഴിയും. നഷ്ടകൃഷി ചെയ്യുന്ന കര്‍ഷകര്‍ എന്താണ് ചെയ്യുവാന്‍ പോകുന്നത് എന്ന് ഊഹിക്കവുന്നതേയുള്ളു.

കഴിഞ്ഞ സാമ്പത്തിക്‌ വര്‍ഷം സേവനമേഖലയിലും ഉല്‍പാദനമേഖലയിലുമാണ്‌ കൂടുതല്‍ വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തിയതെന്ന മുഖവുരയോടെയാണ്‌ ചിദംബരം ബജറ്റ്‌ അവതരിപ്പിക്കാന്‍ തുടങ്ങിയത്‌. ഏറ്റവും തളര്‍ച്ചയനുഭവപ്പെട്ട കാര്‍ഷിക മേഖലയില്‍ വളര്‍ച്ചാ നിരക്ക്‌ വെറും 2.6 ശതമാനം മാത്രമാണ്‌. നാണ്യവിളകളായ തേങ്ങ, കശുവണ്ടി, കുരുമുളക്‌ എന്നിവയുടെ കൃഷിയ്‌ക്കും അഭിവൃദ്ധിയ്‌ക്കും വേണ്ടി 1,100 കോടിയുടെ പദ്ധതി നടപ്പാക്കും. തോട്ടവിള മേഖലയില്‍ തിരുവനന്തപുരത്ത്‌ പഠനകേന്ദ്രം തുടങ്ങാന്‍ അഞ്ചു കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ത്തന്നെ ധാരാളം കാര്‍ഷിക സര്‍വ്വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ മുതലായവ നിലവിലുണ്ട്. അവയുടെ പ്രവര്‍ത്തനം കാര്‍ഷിക മേഖലയില്‍ എത്രത്തോളം പ്രയോജനം ചെയ്യുന്നു എന്ന ഒരു പഠനം നല്ലതാണ്.

ഗ്രാമീണ മേഖലയില്‍ ഓരോ വര്‍ഷവും 250 പുതിയ അക്കൌണ്ടുകള്‍ തുടങ്ങാന്‍ വാണിജ്യബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യ സബ്സിഡിക്ക് 32,667 കോടി. തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമീണ ജില്ലകളിലേയ്ക്കം വ്യാപിപ്പിയ്ക്കും. ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് സ്കീമിന് 644കോടി. 250 ജില്ലകളില്‍ മണ്ണ് പരിശോധനാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ 75 കോടി. നാഷണല്‍ ഹോട്ടികള്‍ച്ചര്‍ മിഷന് 1,100 കോടി , തെങ്ങു കൃഷിയ്ക്ക് ഊന്നല്‍ നല്കും. രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് 2,80,000 കോടി. കാര്‍ഷിക വസ്തുക്കള്‍ക്ക് സബ്സിഡി നല്കും. പതിനൊന്നാം പദ്ധതിക്കാലത്ത് 500 മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ശുപാര്‍ശ. ഭാരത് നിര്‍മ്മാണിന് 31,281. ഇവയെല്ലാം കാര്‍ഷികമേഖലയില്‍ എത്രത്തോളം പ്രയോജനപ്പെടുമെന്ന് കണ്ടറിയണം.

കോടികള്‍ കാര്‍ഷിക മേഖലയ്ക്കായി നീക്കിവെയ്ക്കുന്നതില്‍ എത്ര പൈസ കര്‍ഷകരുടെ പക്കല്‍ എത്തും? മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളാണ് ആദ്യം കൈക്കൊള്ളേണ്ടത്. നാളിതുവരെ മണ്ണുപരിശോധന നടത്തി എന്താണ് ചെയ്തത്? എന്‍.പി.കെ രാസവളവും, കള, കുമിള്‍, കീടനാശിനികളും വാരി വിതറി മണ്ണിനെ കുട്ടിച്ചോറാക്കിയതാവും നേട്ടം. ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍ക്ുന്നില്ലെങ്കിലും ഫെര്‍ട്ടിലൈസര്‍ സബ്സിഡിക്ക് കോടികള്‍ നീക്കിവെച്ചതായി കാണുന്നില്ല. അത്രയും ആശ്വാസം.

ബാങ്കുകള്‍ക്കും, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വരുമാനവും ലാഭവും വര്‍ദ്ധിക്കുമെന്നല്ലാതെ കര്‍​ഷകര്‍ക്ക്  കടക്കെണിയില്‍ നിന്ന് കര കയറുവാനുള്ള  നിര്‍ദ്ദേശങ്ങളൊന്നും ബഡ്ജറ്റില്‍ ഇല്ല. ബാങ്കുകള്‍ വീണ്ടും കര്‍ഷകര്‍ക്കുതന്നെ കടം കൊടുക്കും കൂടുതല്‍ കടക്കെണിയിലേയ്ക്ക് തള്ളിവിടുകയും ചെയ്യും.

Add comment February 29, 2008

അമ്ലമഴ കാര്‍ഷിക മേഖലയ്ക്ക് ഹാനികരം

അമ്ലമഴ എന്നാല്‍ കുറെ ദിവസങ്ങളായി ലഭിക്കുന്ന വേനലിന് ശേഷം ലഭിക്കുന്ന മഴയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അല്ലെങ്കില്‍ അമ്ലതയുടെ അളവ് എന്നര്‍ത്ഥം. മഴവെള്ളത്തിലെ അമ്ലതയുടെ അളവ് പല അവസരങ്ങളിലും വ്യത്യസ്ഥമായിരിക്കും. നാം വാര്‍ത്തകളിലൂടെ കേട്ടിട്ടുള്ള ചുവന്ന മഴയെന്നൊക്കെ പറയുന്നതും ഇത്തരം ഒരു പ്രതിഭാസം തന്നെയാണ്.

അമ്ലമഴയുടെ തിവ്രത മനസിലാക്കാന്‍ ഒരു ലബോറട്ടറിയുടെ സഹായമില്ലാതെ റബ്ബര്‍ കര്‍ഷകര്‍ക്ക് കഴിയും. സീസണലായി ഉണ്ടാകുന്ന ഇല പൊഴിച്ചിലിന് മുമ്പ് മഴപെയ്യുകയും തളിരിലകള്‍ വന്നശേഷം വീണ്ടും മഴപെയ്യുകയും ചെയ്താല്‍ ഇലകള്‍ക്ക് ദോഷം സംഭവിക്കുകയില്ല. എന്നാല്‍ രണ്ട് മാസം മഴപെയ്യാതെ റബ്ബര്‍ മരങ്ങളില്‍ തളിരിലകള്‍ രൂപപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ മഴപെയ്താല്‍ മഴവെള്ളത്തിലെ ആസിഡിന്റെ അളവ് കൂടുതലാകയാല്‍ തളിരിലകള്‍ ഭാഗികമായി കരിഞ്ഞ് പൊഴിയുവാന്‍ കാരണമാകും. ഇത് പിന്നീടുള്ള ഉല്പാദനെത്തെയും പ്രതികൂലമായി ബാധിക്കും. റബ്ബര്‍ ബോര്‍ഡില്‍ നിന്നും പറഞ്ഞ് കേട്ടിട്ടുള്ളത് തളിരിലകള്‍ പൊഴിയുന്നത് പൊടിക്കമിള്‍ രോഗം മൂലമാണ് എന്നാണ്. അമ്ലമഴയിലൂടെ ഇലപൊഴിയുന്നതും പൊടിക്കുമിള്‍ രോഗം മൂലം ഇല പൊഴിയുന്നതും ഒന്നല്ല എന്ന വ്യക്തം. വൃശ്ചികമഴ നീണ്ട് നില്‍ക്കുകയും സീസണല്‍ ലീഫ് ഫാള്‍ നേരത്തെ നടക്കുകയും ചെയ്താല്‍ തളിരിലകള്‍ പൊഴിയുന്നത് നന്നെ കുറവായിരിക്കും.

അന്തരീക്ഷത്തില്‍ മനുഷ്യനാല്‍ ഉയര്‍ത്തുന്ന അമ്ലത പ്രധാനമായും വ്യാവസായിക വളര്‍ച്ചയുടെ പരിണിത ഫലം തന്നെയാണ്. വ്യവസായ ശാലകളില്‍ നിന്ന് പുറംതള്ളുന്ന പുകയിലെ മാലിന്യങ്ങളും മറ്റും അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. വിട്ട് വിട്ട് പെയ്യുന്ന മഴയിലൂടെ ലഭിക്കുന്ന മഴവെള്ളം സംഭരിച്ച് കുടിക്കുവാനുപയോഗിച്ചാല്‍ എന്താവും ഫലം എന്ന് ചിന്തിക്കാവുന്നതെയുള്ളു. വേനലില്‍ കരിഞ്ഞുണങ്ങിക്കിടക്കുന്ന പുല്‍ക്കൊടികളെ അധികമായി ബാധിക്കുന്നില്ല. തളിരിലകളെ കരിക്കുവാന്‍ കഴിവുള്ള മഴ കാര്‍ഷിക മേഖലയ്ക്ക് ഒരു ശാപം തന്നെയാണ്. നദികളില്‍പ്പോലും ഇത്തരം അമ്ലജലം ഒഴുകിയെത്തിയാല്‍ മത്സ്യങ്ങളെയും ബാധിക്കും എന്ന് നിസ്സംശയം പറയുവാന്‍ കഴിയും. മനുഷ്യന്‍ അനുഭവിക്കുന്ന അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കും അന്തരീക്ഷ മലിനീകരണം കാരണമായി മാറും.

ഇപ്രകാരം അമ്ലമഴ പെയ്ത വെള്ളം തെങ്ങിന്‍ ചുവട്ടില്‍ കെട്ടി നില്‍ക്കുവാന്‍ ഇടയായാല്‍ ആ തെങ്ങിനും പല തരം രോഗങ്ങല്‍ വരുന്നതായി കാണുവാന്‍ കഴിയും. അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിന് ശേഷം മാത്രമാണ്.

ഇത് ഒരു കര്‍ഷകന്റെ നിരീക്ഷണത്തിലൂടെയുള്ള കണ്ടെത്തല്‍ മാത്രമാണ്. ശാസ്ത്രീയ ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ അനിവാര്യം തന്നെയാണ്.

The following links are given by Dr.Brijesh Nair for more information about Acid Rain.

http://www.epa.gov/acidrain/what/index.html

http://www.epa.gov/acidrain/effects/index.html

http://www.epa.gov/acidrain/reducing/index.html

2 comments February 18, 2008

ഭൂമിദേവിക്കാശ്വാസം കയറ്റുമതി മുതലാളിമാര്‍ക്ക് ഇരുട്ടടി

The European Commission (EC) has, through a new directive addressed to the member states of the Community, amended certain annexes to earlier Council Directives with regard to maximum permissible levels for pesticide residues in processed agri crops, cereals, fruit and vegetables, and tea among others.

ഭാരതമണ്ണ് മുഴുവന്‍ രാസ, കള, കുമിള്‍ കീടനാശിനികള്‍കൊണ്ട് വിഷമയമാക്കിയിട്ട് ഒരു സുപ്രഭാതത്തില്‍ ഇവിടെനിന്നും കയറ്റുമതി ചെയ്യുന്ന പ്രൊസസ് ചെയ്ത കാര്‍ഷിക വിളകളും, ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും, തേയിലയും മറ്റും നിശ്ചിത ശതമാനത്തില്‍ക്കൂടുതല്‍ കീടനാശിനിയുടെ ലഭ്യത പാടില്ല എന്ന് തീരുമാനിക്കുകയും യൂറോപ്യന്‍ കമ്മിഷന്‍ 2008 ജൂണ്‍  14 ന് പുതിയ നിയമം കൊണ്ടു വരികയും ആണ്. വിഷമയമായ പഞ്ചാബിലെ മണ്ണിന് കയറ്റുമതി ചെയ്യുവാന്‍ കഴിയുന്ന ഏതെങ്കിലും ഒരു കാര്‍ഷികോത്പന്നം ലഭ്യമാക്കുവാന്‍ കഴിയുമോ? ഇത്തരത്തിലൊരു നിയമം വന്നു കഴിഞ്ഞാല്‍ ജനിതമാറ്റം വരുത്തിയ വിളകളുടെ സ്ഥിതി എന്താവും?

ഇന്ന് കാര്‍ഷികോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് കൊള്ളലാഭമടിക്കുന്നവര്‍ക്ക് കയറ്റുമതിക്ക് യോഗ്യമായ വിളകള്‍ ലഭിക്കണമെങ്കില്‍ കര്‍ഷകര്‍ ഭൂമിദേവിയെ വിഷം ഊട്ടുന്നത് ആദ്യം അവസാനിപ്പിക്കേണ്ടി വരും. നമ്മുടെ കൃഷിശാസ്ത്രജ്ഞന്മാര്‍ അവരുടെ നിലപാടുകളിലും മാറ്റം വരുത്തിയേ മതിയാവൂ.   ഇത്തരത്തിലൊരു നിയമം നടപ്പിലാകുന്നതിലൂടെ ഭൂമിദേവിക്ക് ആശ്വസിക്കാം. കയറ്റുമതി മുതലാളിമാര്‍ക്ക് കിട്ടുന്ന ഈ ഇരുട്ടടി കാര്‍ഷിക മേഖലയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കട്ടെ.

1 comment January 11, 2008

Previous Posts


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

Calendar

May 2008
M T W T F S S
« Apr    
 1234
567891011
12131415161718
19202122232425
262728293031  

പുതിയ അഭിപ്രായങള്‍

Chalil .S.Kumar on ചില ഈമെയില…
चन्द्र… on ചില ഈമെയില…
Chalil .S.Kumar on ചില ഈമെയില…
aambal on നല്ലത് നായ…
चन्द्र… on നല്ലത് നായ…

സന്ദര്‍ശകര്‍

Recent Posts